2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 60



കുഞ്ഞുകവിതകൾ - 60


Blog Post No: 295


അന്നും ഇന്നും

സീതപ്പഴം, പപ്പായപ്പഴം,
മാമ്പഴം, ചക്കപ്പഴം....
നാട്ടിൽ യഥേഷ്ടം ഒരുകാലത്ത്;
അന്നതൊന്നും  വേണ്ട!
ഇന്നോ, എല്ലാം വേണമെന്ന തോന്നൽ.
അപ്പോൾ...
സുപ്പർമാർക്കറ്റുതന്നെ ശരണം,
മുടിഞ്ഞ വിലയ്ക്ക്‌!


മനസ്സ്

ജീവപര്യന്തം ശിക്ഷ വിധിക്കപ്പെടുന്നോർ  ചിലർക്ക്
ശിക്ഷയിൻ  കാഠിന്യം തോന്നുകില്ല  മനക്കട്ടിയാൽ;
പരിപൂർണ്ണ സ്വാന്തന്ത്ര്യരായ്  ജീവിക്കും  ചിലർക്കോ
''ജീവപര്യന്ത''മനുഭവിക്കുംപോലെ, മനക്കട്ടിയില്ലാതെ!     

Haiku

വിദ്ഗദമായി വല വിരിക്കൽ
വലയിൽ കുരുങ്ങുന്നു പ്രാണികൾ
ചിലന്തിയുടെ ഇര പിടിക്കൽ

പുളിമരത്തിനു മുകളിൽ മൂങ്ങ 
പുളിമരത്തിനു കീഴെ മൂർഖൻ 
തറവാട്ടുവളപ്പിലെ താമസക്കാർ

7 അഭിപ്രായങ്ങൾ:

  1. വെറുതെ കളഞ്ഞ പപ്പായപ്പഴവും പേരയ്ക്കയുമൊക്കെ പിടിയാവില കൊടുത്ത് വാങ്ങുമ്പോള്‍ തോന്നാറുണ്ട് “എന്തൊരു വിലയപ്പാ”

    മറുപടിഇല്ലാതാക്കൂ
  2. തറവാട്ടുവളപ്പില്‍ മൂങ്ങയും,മൂര്‍ഖനും താമസം!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  3. നാട്ടിൽ യഥേഷ്ടം ഒരുകാലത്ത്;
    അന്നതൊന്നും വേണ്ട!
    ഇന്നോ, എല്ലാം വേണമെന്ന തോന്നൽ.

    മറുപടിഇല്ലാതാക്കൂ
  4. ഓരോ കാലത്തെ ഓരോരോ തോന്നലുകള്‍....അത്ര തന്നെ....

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2014, നവംബർ 13 1:19 AM

    മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാത്തതിന്‍റെ പ്രശ്നമാ.....

    ദൈവത്തിന്റെ വിധിയെ വെല്ലുന്നൊരു വിധിയില്ലല്ലോ...

    ചിലന്തികള്‍ ഇപ്പോഴും വലകള്‍ നെയ്യുകയും ഇരകൾ കുടുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു...

    മറുപടിഇല്ലാതാക്കൂ

.