2016, ഏപ്രിൽ 20, ബുധനാഴ്‌ച

സന്ധ്യ

Blog post no: 434

സന്ധ്യ 


അല്പമകലെയുള്ളയാ കുന്നിന്ചെരുവിലേ-

ക്കോടിക്കയറട്ടെ ഞാൻ സൂര്യനെത്തലോടാൻ!

കാറ്റത്തിളകിയാടുന്ന ആലിലകൾതൻ സ്വര-

മൊന്നു ശ്രവിക്കട്ടേ ഞാനീ സുന്ദര സന്ധ്യയിൽ.

''മാനത്തുനിന്നും മഴവില്ലു കാൺകെ മനസ്സു

മേലോട്ടു കുതിക്കുന്നുമേ''യെന്നു പാടിയ

കവിയുടേതുപോലൊരു മനമാണെനിക്കും  -

നിഷ്ക്കളങ്കനായ്  പ്രകൃതിമാതാവിൻ മുമ്പിൽ!

2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

രസവും നീരസവും

Blog post no: 433 -

രസവും നീരസവും
(മിനിക്കഥ)

അവസാനത്തെ പന്തിയാണെങ്കിലും വിഭവങ്ങളൊന്നും തീർന്നിട്ടില്ലയെന്നു തോന്നുന്നു.

''രസത്തിനു ചോറ് വേണോ?''

''ആയിക്കോട്ടെ.'' അയാൾ ചോറു വാങ്ങി, രസത്തിനായി കാത്തിരുന്നു.

കുറച്ചുനേരത്തിനു ശേഷം ഒരാൾ അറിയിച്ചു:

''സോറി ട്ടോ, രസം കഴിഞ്ഞിരിക്ക്ണു.''

അയാൾ, നീരസത്തോടെ ഇല മടക്കിവെച്ച് എഴുന്നേറ്റു.