2017, മേയ് 13, ശനിയാഴ്‌ച

സ്ത്രീയും പുരുഷനും - ജീവിതത്തിലും കഥകളിലും.


Blog post no: 460 - 

സ്ത്രീയും പുരുഷനും - ജീവിതത്തിലും കഥകളിലും.



ജീവിതമില്ലാതെ കഥയില്ല.  കഥയില്ലാതെ ജീവിതവുമില്ല. കഥ ജീവിതഗന്ധിയാകുമ്പോൾ വായന സുഖകരമാവുന്നു.  അതിൽ ദു:ഖമുണ്ടാകാം, സന്തോഷമുണ്ടാകാം,  രണ്ടും കലർന്നതാകാം. സാധാരണനിലക്കു സ്ത്രീയും പുരുഷനുമുണ്ടാകാം. 

ജീവിതത്തിൽ സ്ത്രീക്കു പുരുഷനേക്കാൾ പ്രാധാന്യം ഉണ്ടാകാം.  സ്ത്രീ സാധാരണനിലക്കു കൂടുതൽ ബുദ്ധിമുട്ടുന്നുണ്ടാകാം.  അനുകമ്പ അർഹിക്കുന്നുണ്ടാകാം.  ഇവിടെ എടുത്തുപറയാനുള്ളത് - സാധാരണനിലേക്ക് എന്ന വാക്കാണ്.  അല്ലാതെ, അത് പുരുഷനുമാകാം.  അതുകൊണ്ടാണല്ലോ, ആരെപ്പറ്റി എഴുതിയാലും കഥ ജീവിതഗന്ധിയാകുമ്പോൾ നമുക്ക് വായനാസുഖം ലഭിക്കുന്നു. 

എത്രയോ മഹാന്മാർ സ്ത്രീയെക്കുറിച്ചു നല്ലതെഴുതി.  അത്രയും അല്ലെങ്കിലും തിരിച്ചും.  
  
ഈയിടെ വാട്ട്സപ്പിൽ സ്ത്രീയെക്കുറിച്ചു വളരെ നല്ലനിലക്ക് ഒരു സന്ദേശം  കണ്ടു.  നല്ലത്.  

എന്നാൽ, പുരുഷൻ അതിനു വിപരീതം ആണ് എന്ന് വരുന്നില്ല.  വിവാഹത്തിന് മുമ്പും പിമ്പും, സ്വന്തം അച്ഛനമ്മമാർക്കും, സഹോദരങ്ങൾക്കും,  ഭാര്യക്കും മക്കൾക്കും വേണ്ടി ബുദ്ധിമുട്ടുന്ന വെറും സാധാരണക്കാരായ പുരുഷന്മാരും, പിൽക്കാലത്തെങ്കിലും അതിലൊന്നും വലിയ കാര്യമില്ല എന്ന് വിചാരിക്കുന്ന സ്ത്രീകളും ഇല്ലേ?  

ആയതുകൊണ്ട്, സന്ദേശങ്ങൾ എന്തോ ആകട്ടെ.  അത് ഉൾക്കൊള്ളുക.  വ്യക്തിപരമായി തട്ടിച്ചുനോക്കുക, വിശകലനം ചെയ്യുക, നല്ല നിലക്ക് മുന്നോട്ടുപോകുക.  അല്ലാതെ, അതേക്കുറിച്ചു തർക്കിച്ചിട്ടു ഒരു കാര്യവുമില്ല. 

ഈ എഴുതിയതിനു അടിക്കുറിപ്പായി എഴുതാതെ വയ്യ: 

വർഷങ്ങൾക്കുമുമ്പ്, എന്നുവെച്ചാൽ ഒരു നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ മുംബൈയിലെ ഒരു കൊച്ചു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു.  ഡോ. കഹൻചന്ദ് ഹണ്ട എന്ന ബോസ്സിന്റെ ഭാര്യ ഒരിക്കൽ ഓഫീസിൽ വന്നപ്പോൾ എന്നോട് കുശലം ചോദിച്ചു - അവർ അവരുടെ പഞ്ചാബി/ഉർദു ഹിന്ദിയിൽ.

ഒറ്റക്കാണോ താമസം? 

അല്ല, ഒരു ജ്യേഷ്ടസഹോദരനും (കസിൻ) രണ്ടു സുഹൃത്തുക്കളുമായി താമസിക്കുന്നു.   

ആഹാരം?

വെച്ച് കഴിക്കുന്നു. 

വീട്ടിലെ മറ്റു  പണികൾ - അലക്ക്, മുറി വൃത്തിയാക്കൽ.... ?

എല്ലാം ഞങ്ങൾതന്നെ ചെയ്യുന്നു. 

അവർ വിടർന്ന കണ്ണുകളോടെ നോക്കി.  

എല്ലാം ഒറ്റയ്ക്ക്? 

അതെ.   

പിന്നീടങ്ങോട്ടും കഥ തുടർന്നു - വര്ഷങ്ങളോളം...