2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കുറുംകവിതകൾ - 107


Blog post no: 416

കുറുംകവിതകൾ - 107


എവിടെനിന്ന്? എവിടേയ്ക്ക്?

എവിടെനിന്നാണു വരുന്നതീ ജീവൻ,
എവിടെയ്ക്കാണു പോകുന്നതീ ജീവൻ,
എന്തിനുമേതിനുമുത്തരം കാണുന്ന,
എല്ലാമറിയുന്ന(?) മാനുഷാ ചൊല്ക നീ.


ശലഭവും  മനുഷ്യനും
ശലഭം മധു നുകരുന്നു,
മനുഷ്യൻ മദ്യം കുടിക്കുന്നു,
ശലഭം ആസ്വദിച്ചു ജീവിക്കുന്നു,
മനുഷ്യനോ മരിച്ചുകൊണ്ട് ജീവിക്കുന്നു!

             · 
കാമിയ്ക്കുന്നവർക്കായ്

കാത്തിരിക്കുന്നു പൊന്നാമ്പൽ വെണ്‍ചന്ദ്രനെ,
കൊതിക്കുന്നു വേഴാമ്പൽ മഴയിൻ സമാഗമം;
കാമുകീകാമുകസംഗമം സ്വാഭാവികമാണുതന്നെ,  
കാമിയ്ക്കുന്നവർക്കായ് പ്രകൃതിയുമുണ്ട് കൂട്ട്!  


6 അഭിപ്രായങ്ങൾ:

.