2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

എന്റെ വായനയിൽ നിന്ന് (18)

Blog Post no: 412

എന്റെ വായനയിൽ നിന്ന് (18)
(ലേഖനം)
നന്നേ ചെറുപ്പത്തിൽ അമ്മ എന്നെ പാടിക്കേൾപ്പിച്ചിരുന്ന ഒരു പാട്ടുണ്ട്. പിൽക്കാലത്ത് മനസ്സിലായി, അത് കുമാരനാശാന്റെ പുഷ്പവാടി എന്ന കവിതയാണെന്ന്! അത് വായിക്കുകയും ചെയ്തു. സരളമായ ഭാഷയിൽ, എന്നെന്നും കുട്ടികൾക്കും മുതിർന്നവർക്കും ആലപിക്കാനായി ആശാൻ രചിച്ച ആ മധുരമനോഹരമായ കവിത ഇതാ:
പുഷ്പവാടി - കുട്ടിയും തള്ളയും
ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.
***

വില്ല്യം ഷേക്ക്‌സ്പിയറുടെ വിഖ്യാതമായ നാടകമാണ് ദി മെർച്ചന്റ് ഓഫ് വെനീസ്. അതിന്റെ ഒരു ഭാഗം പഠിക്കാനുണ്ടായിരുന്നു. പില്ക്കാലത്ത്, പുസ്തകം വായിക്കാനും സാധിച്ചു. കുറെ കഥാപാത്രങ്ങൾ ഉണ്ട്. എങ്കിലും, ആന്റോണിയോ, ബസ്സാനിയോ, പോർഷ്യ മുതലായവരെയും, ഷാ യ് ലോ ക് എന്ന വില്ലനെയും മറക്കില്ല.

8 അഭിപ്രായങ്ങൾ:

  1. രണ്ടു മഹാസാഹിത്യപ്രതിഭകൾ. ഇഷ്ടമായി.

    ശുഭാശാംസകൾ......





    മറുപടിഇല്ലാതാക്കൂ
  2. നാമിങ്ങറിയുവതല്‍‌പം
    എല്ലാമോമനേ ദൈവസങ്കല്‍‌പം!!

    മറുപടിഇല്ലാതാക്കൂ
  3. മഹാന്മാരുടെ മഹത്തായ സൃഷ്ടികള്‍.......

    മറുപടിഇല്ലാതാക്കൂ

.