2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

ഭ്രാന്ത്


ഭ്രാന്ത്

കോളിംഗ് ബെല്‍ ശബ്ദിച്ചുഗണേഷ് ഭിഡേ തന്നെ ആയിരിക്കണം.
സുനില്‍ വാതില്‍ തുറന്നു.

ആവോആവോബൈട്ടോ.” (വരൂവരൂഇരിക്കൂ.)
കുറച്ചുകാലം ബോംബെയിലെ സ്വകാര്യസ്ഥാപനത്തില്‍ ഒന്നിച്ചു
ജോലി ചെയ്തിരുന്ന ഗണേഷ് ഭിഡേ എന്ന മഹാരാഷ്ട്ര്യന്‍ സുഹൃത്തിനെ 
വളരെക്കാലത്തിനു ശേഷം കാണുകയാണ് സുനില്‍…. വിശേഷങ്ങളെല്ലാം
ഞായറാഴ്ച തന്നെ കാണാന്‍ വരുമ്പോള്‍ പറയാമെന്നു ഫോണില്
പറഞ്ഞിരുന്നുഗള്ഫില്നിന്നു അവധിക്കു വന്നശേഷംസുനില്‍ പഴയ
കൂട്ടുകാരെ ഫോണില്‍ വിളിച്ചകൂട്ടത്തില്‍ ഗണേഷിനേയും വിളിച്ചിരുന്നു.
സുനില്‍, ഗണേഷിനെ ഭാര്യക്കും മോള്ക്കും പരിചയപ്പെടുത്തിക്കൊടുത്തു.
ഗണേഷ് ഇന്നും അവിവാഹിതനാണ്അതേ ബെന്ഗാളി കമ്പനിയില്
ജോലി തുടരുന്നു.

സുനില്‍, ആദ്യം പോയി പഞ്ചസാര എടുത്തുകൊണ്ടുവാ”, ഗണേഷ് പറഞ്ഞു.

എന്താ ചങ്ങാതീ ഗുഡ് ന്യൂസ്‌?” സുനിലിനു ആകാംക്ഷയായി.

സുനില്‍ പറഞ്ഞതോര്ക്കുന്നോ – ബാസുവിന്റെ കാര്യത്തില്‍ എന്ത്
സംഭവിക്കുമെന്ന്അതുതന്നെ സംഭവിച്ചു.”

ഓര്ക്കുന്നു – ഒരിക്കല്‍  മനുഷ്യന്റെ സമനില തെറ്റുമെന്ന്‌.”

അങ്ങനെ സംഭവിക്കുമെന്നുംനിങ്ങള്‍ എന്റെ (സുനിലിന്റെവായില്
പഞ്ചസാര ഇടുമെന്നും.”

അതെഅയാളെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നുഇപ്പോള്
ഏറെക്കുറെ നോര്മല്‍ ആയെന്നാ കേട്ടത്”, ഗണേഷ്‍ തുടര്ന്നു.

കഷ്ടംഎനിക്കതില്‍ സന്തോഷം ഒന്നുമില്ലപക്ഷെ തുടരെ തുടരെ
ശല്യമായപ്പോള്‍ മനസ്സില്‍ തട്ടി പറഞ്ഞാതായിരുന്നു.”
മനസ്സിലായിസുനില്‍.” ”
ഗൌതം ബാസു -ഏതാണ്ട് ഹിന്ദി നടന്‍ ആശിഷ് വിദ്യാര്ഥിയെപോലെ
ഇരിക്കുന്നകമ്പനിയുടെ റീജിയണല് മാനേജര്‍. -
വിദ്യാസമ്പന്നന്‍. എന്നാല്‍, അതിലധികമുള്ള ഈഗോമുന്കോപംഎന്നും
സ്റ്റാഫിനെ വഴക്ക് പറയുംടോപ്‌ മാനേജുമെന്റുമായി തര്ക്കിക്കും.
തന്നെക്കാള്‍ മേലെ ആരും ഇല്ല എന്ന ഒരു തണ്ട്സഹികെട്ട്ഒരിക്കല്
സുനില്‍ രാജി സമര്പ്പിച്ചു ഇറങ്ങിപ്പോന്നുഎത്രയൊക്കെ ആയാലും
ആത്മാഭിമാനം പണയപ്പെടുത്തുന്ന ഒരു കാര്യത്തില്‍ മലയാളി പിന്നിലാണ്.
അവിടെനിന്നു ഇറങ്ങുന്നതിനു മുമ്പ്സഹപ്രവര്ത്തകരോട് പറയുകതന്നെ
ചെയ്തു:

” 
 നിലക്ക്ഇയാള്ക്ക് സമനില തെറ്റുന്ന കാലം വിദൂരമല്ലഅന്ന് നിങ്ങള്
ആരെങ്കിലും  വിവരം എന്നോട് പറയും – അത് പറഞ്ഞിരുന്ന എന്റെ
വായില്‍ പഞ്ചസാര ഇട്ടു കൊടുക്കണമെന്നും.”
താന്‍ മനസ്സില്തട്ടിയാണ് അന്ന് അത് പറഞ്ഞത്അത്രമാത്രം അനുഭവിച്ചിരുന്നു.
ഇത്ര ഈഗോ ഉള്ള മനുഷ്യനെ കണ്ടിട്ടില്ലമറ്റുള്ളവരെ ഇന്സല്റ്റ് ചെയ്യാനുള്ള
 ടെണ്ടന്സിയുംഅല്ലാതെതനിക്കാരോടും ഒരു വിരോധവുമില്ല.
ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ സന്തോഷവുമില്ല.

ഹേ സുനില്ഭായ്വാട്ട്‌ ഹാപ്പെന്ഡ്?”, ഗണേഷ് സുനിലിനെ
ചിന്തയില്നിന്നുണര്ത്തി.

ഗണേഷ്നിങ്ങള്ക്കറിയാമല്ലോ എനിക്കത് ഒരു സന്തോഷവര്ത്തമാനം
അല്ലപക്ഷെമനുഷ്യന്‍ എത്ര വലിയ ആള്‍ ആയാലും ഇങ്ങനെ
പെരുമാറരുത് മനുഷ്യന് ഇങ്ങനെയേ വരൂ എന്ന് എന്റെ മനസ്സ്
പറഞ്ഞുഅതുതന്നെ സംഭവിച്ചു.”

സുനില്‍, നിങ്ങളെപറ്റി ആര്ക്കാണ് അറിയാത്തത്?”
ഗണേഷ് കുറച്ചു നേരം കൂടി മറ്റു പല വര്ത്തമാനങ്ങളും പറഞ്ഞു,
യാത്രപറഞ്ഞിറങ്ങി.
ഒരുകാലത്ത്തന്നെ മാനസികമായി തളര്ത്തിയ  ബെന്ഗാളി ബോസ്സിന്റെ
ഓര്ക്കാന്‍ ഇഷ്ടമല്ലാത്ത  മുഖം – ഗണേഷ് പറഞ്ഞതിന്റെ
അടിസ്ഥാനത്തില്‍ ഓടി എത്തിസമനില തെറ്റിതന്റെ സുന്ദരിയായ ഭാര്യയെ 
ഉപദ്രവിക്കുന്നതും,
കണ്ണില്കണ്ട സാധനങ്ങളെല്ലാം എടുത്തെറിയുന്നതുമെല്ലാം….

- See more at: http://www.nerrekha.com/കഥ/doctor/ഭ്രാന്ത്/

9 അഭിപ്രായങ്ങൾ:

  1. കഥയാണല്ലോ അല്ലേ.
    എന്തായാലും ബംഗാളി ബോസ് നോര്‍മല്‍ ആകട്ടെ

    മറുപടിഇല്ലാതാക്കൂ
  2. നല്ലവരുടെ മനസ്താപം അതേല്പിക്കുന്നവരില്‍ ശാപംപോലെ വന്നുഭവിക്കുമെന്നാണ് കണ്ടുവരുന്നത്...
    ചിന്താര്‍ഹമായ കഥ ഡോക്ടര്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ''ദൈവമേ.. ഞാനത്ര നല്ലവനൊന്നുമല്ല.എന്നാലും,മറ്റുള്ളവരെക്കൊണ്ട് എന്നെക്കുറിച്ച് നല്ലതു മാത്രം പറയിക്കണേ''...!!
    ക്ഷമിക്കണം ഡോക്ടർ, കഥ വായിച്ചു തീർന്നപ്പോൾ അറിയാതെ ഇങ്ങനെ പ്രാർത്ഥിച്ചു പോയി.!! ഹ..ഹ..ഹ..


    കാര്യമുള്ള കഥ കൊള്ളാം.

    ശുഭാശംസകൾ...



    മറുപടിഇല്ലാതാക്കൂ
  4. ശരിയാണ്..മനസ്സുരുകി ശപിച്ചാല്‍ ചിലപ്പോള്‍ ഫലിക്കും....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനസ്സുരുകി ശപിച്ചാൽ ഫലിച്ചാലും ഇല്ലെങ്കിലും, തന്റെ അനുഭവത്തിൽ നിന്ന് വേറൊരാളുടെ പെരുമാറ്റത്തിലുള്ള മനശ്ശാസ്ത്രം മനസിലാക്കി, കഥാനായകൻ പ്രവചിച്ചത് ഫലിക്കുകയായിരുന്നു ഇവിടെ.

      ഇല്ലാതാക്കൂ

.