സാമൂഹികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാമൂഹികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ജൂലൈ 27, തിങ്കളാഴ്‌ച

ഒരു നല്ല മനസ്സിന്റെ ഉടമ


Blog Post no: 409 - 

ഒരു  നല്ല മനസ്സിന്റെ ഉടമ



മനുഷ്യമനസ്സുകളിൽ  നല്ലതും (ദൈവീകം) ചീത്തയും (പൈശാചികം)

ആയ വിചാരങ്ങൾ ഉണ്ട്.  

അവ അതുപ്രകാരമുള്ള  പ്രവര്ത്തികളിലെക്കും

മനസ്സുകളുടെ ഉടമകളെ നയിക്കുന്നു.  

മറ്റുള്ളവരെയും!   

ഏറ്റക്കുറച്ചിലിന്റെ തോത് അനുസരിച്ച്

നാം അവരെ നല്ലവർ

ചീത്ത മനുഷ്യർ എന്ന് വിളിക്കുന്നു

ഒരു  നല്ല മനസ്സിന്റെ ഉടമ

വളരെ നല്ല ചിന്തകളുടെയും 

പ്രവര്ത്തികളുടെയും ഉടമ നമ്മെ വിട്ടുപിരിഞ്ഞു

എന്നത് നമ്മെ ദു:ഖിപ്പിക്കുന്നു.   

ഡോ. APJ അബ്ദുൽ കലാമിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.  



2013 ഓഗസ്റ്റ് 14, ബുധനാഴ്‌ച

ഭാരത പുത്രന്മാർ


ഭാരത പുത്രന്മാർ 

(മൈക്കിലൂടെ:  ഭാരത പുത്രന്മാർ.  അവതരിപ്പിക്കുന്നവർ

1.  അനീഷ്‌ ഭാസ്കരൻ.  2.  അബ്ബാസ്‌ യൂസഫ് 3.  ജോസഫ്‌ ചെറിയാൻ)

രംഗത്ത് മൂന്നു വിദ്യാർത്ഥികൾ തോളിൽ കയ്യിട്ടുകൊണ്ട്, ചിരിച്ചുകൊണ്ട് വരുന്നു

(വീണ്ടും മൈക്കിലൂടെ:  ഇവർ സുഹൃത്തുക്കൾ - പ്രകാശ്, റഹിം, തോമസ്‌.) 

(മൂവരും ഒരു ബെഞ്ചിൽ, ഡെസ്കിന് പുറകിലായി, കാണികൾക്ക് കാണത്തക്കവിധം ഇരിക്കുന്നു.) 


പ്രകാശ്‌     അങ്ങിനെ ഇന്ന് ആഗസ്റ്റ് 15.  അസംബ്ലി കൂടാൻ ബെൽ അടിക്കുന്നതു വരെ നമുക്കിവിടെ സംസാരിച്ച്‌കൊണ്ട് ഇരിക്കാം. ഏതായാലും, ഇന്ന് സ്വാതന്ത്ര്യദിനമായത്കൊണ്ട് പുസ്തകം എടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം കിട്ടി

മറ്റു രണ്ടുപേര്     അതെ, അതെ.

തോമസ്‌     സ്വാതന്ത്ര്യം ഒരുപാടായാൽ ബുദ്ധിമുട്ട്. അതൊക്കെയാണ്‌ ഇപ്പോൾ അനുഭവിച്ച്കൊണ്ടിരിക്കുന്നത്

റഹിം     അങ്ങിനെയല്ല.  സ്വാതന്ത്ര്യം ഉണ്ട് എന്ന് വെച്ച് ആരും മുതലെടുക്കരുത്

പ്രകാശ്     നാം ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം വാങ്ങിച്ചു. നമ്മുടെ പൂർവ്വികർ അതിനായി ജീവൻവരെ ബലിയർപ്പിച്ചു. അങ്ങിനെ കിട്ടിയ സാതന്ത്ര്യം ശരിക്ക് ഉപയോഗിക്കുന്നതിലാണ് നാം ആരെന്നു അവര്ക്ക് മനസ്സിലാക്കിക്കൊടുക്കെണ്ടത്.  

റഹിം     ശരിയാണ്.  അവർ നമ്മെ ഭിന്നിപ്പിച്ചു ഭരിച്ചു.  ജാതി-മതഭേദങ്ങൾ കൊട്ടിഘോഷിച്ചുകൊണ്ട്.  നമ്മെ നോക്കുക.  നാം വിഭിന്ന മതത്തിൽ പെട്ടവർ. എന്നാലെന്താ?  നമ്മുടെ സൌഹൃദത്തിനു വല്ല കുറവും ഉണ്ടോ


തോമസ്      പേരും പറഞ്ഞു നമ്മെ തമ്മിൽ തല്ലിക്കാൻ ആരും നോക്കേണ്ട.  

പ്രകാശ്     ഒന്ന് നോക്കിയാല്, നമ്മൾ ഭാരതീയർ എത്ര ഭാഗ്യവാന്മാർ ആണല്ലേ?  എത്ര എത്ര ഭാഷകൾ സംസാരിക്കുന്നവർ, ഏതെല്ലാം മതത്തിലും, സംസ്കാരത്തിലും, പാരമ്പര്യത്തിലും, ആചാരത്തിലുമൊക്കെ പെട്ടവർ.  എന്നാലും നമ്മളൊന്ന്.

റഹിം     എന്റെ ഉപ്പൂപ്പ പറയുന്ന കേട്ടിട്ടുണ്ട്, ''നമ്മൾ ഒന്ന്'' എന്ന ഒരു പഴയ മലയാള പടം ഉണ്ടായിരുന്നത്രെ


തോമസ്‌     ഓ, അവൻ പടത്തിലേക്ക് കടന്നു 

(എല്ലാവരും ചിരിക്കുന്നു)

പ്രകാശ്     എല്ലാം വേണം.  എന്നാൽ ഒന്നും അധികം ആവുകയും അരുത്. അറിവാണ് ശക്തി.

റഹിം     ഐകമത്യം മഹാബലം.

തോമസ്‌     നമുക്ക് വീണ്ടും വിഷയത്തിലേക്ക് കടക്കാം.

പ്രകാശ്     എത്ര എത്ര ദേശഭക്തി ഗാനങ്ങൾ.  എനിക്ക് അതൊക്കെ വലിയ ഇഷ്ടമാണ്

റഹിം     ആര്ക്കാണ് ഇഷ്ടമല്ലാത്തത്‌?  

തോമസ്‌     ഭാരതമെന്നാല് പാരിന് നടുവില്..... (ചിരിച്ചുകൊണ്ട്)  പാടിനെടാ... 

(എല്ലാവരുംകൂടി എഴുന്നേറ്റുനിന്നുകൊണ്ട് പാടുന്നു 

ഭാരതമെന്നാല് പാരിന് നടുവില്
കേവലമൊരു പിടി മണ്ണല്ല
ജനകോടികള് നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ (ഭാരതമെന്നാൽ..)

(അസംബ്ലി കൂടാനുള്ള ബെൽ അടിക്കുന്നു.) 

പ്രകാശ്     പോകാം, പോകാം

(എല്ലാവരും, വന്നപോലെതന്നെ തോളിൽ കയ്യിട്ടുകൊണ്ട് പോകുന്നു.)
ഭാരതമെന്നാല് പാരിന് നടുവില്
കേവലമൊരു പിടി മണ്ണല്ല
 

[ യവനിക
Courtesy: Google (for picture)
Note:  Please obtain permission from me if you are interested in using this skit, in future.  Thanks.




2013 ഫെബ്രുവരി 18, തിങ്കളാഴ്‌ച

ആഭിജാത്യം (ഏകാങ്കനാടകം)



 


പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഇതിലെ സംഭാഷണം
തികച്ചും ഗ്രാമ്യഭാഷയില്‍ ആണ്. ആയതുകൊണ്ട്, പതുക്കെ
വായിക്കുക. ചുരുങ്ങിയ നിമിഷങ്ങള്‍കൊണ്ട്‌ വായിച്ചു
തീര്‍ക്കുകയും ചെയ്യാം.

മൈക്കിലൂടെ ഒരു ശബ്ദം പുറത്തേക്കോഴുകുന്നു: പ്രിയപ്പെട്ട
കലാപ്രേമികളെ, ഒരു ഹ്രസ്വ സാമൂഹ്യ സാംസ്കാരിക
നാടകം നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്.
നിങ്ങള്ക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.


പാത്ര പരിചയം:


രാമേട്ടന്‍:: - ഒരു മാമൂല്‍ പ്രിയന്‍, ശുദ്ധ ഹൃദയന്‍.
അവതരിപ്പിക്കുന്നത്: കെ. രാമചന്ദ്രന്‍ നായര്‍.


മിസ്സിസ് രാമേട്ടന്‍ - ഭര്‍ത്താവിന്റെ സ്വജാതി ആണെങ്കിലും
ഉപജാതിയില്‍ വേറിട്ട്‌ നില്‍ക്കുന്ന ഒരു വനിതാരത്നം.
അവതരിപ്പിക്കുന്നത്: മോളി ജോസഫ്‌.


അപ്പു:  രാമേട്ടന്റെ പേരുകേട്ട തറവാട്ടിലെ ഒരംഗം. ഒരു
പുരോഗമനവാദി. 
അവതരിപ്പിക്കുന്നത്: കുമാര്‍ കനാല്‍വരമ്പ്.


രംഗ സജ്ജീകരണം: മുഹമ്മദ്‌ കുളത്തിങ്കല്‍.


രചന, സംവിധാനം: ഡോ. പ്രേം മാലങ്കോട്


(യവനിക ഉയരുന്നു)


രംഗം 1.


(അപ്പുവിന്റെ വീട്. രാമേട്ടന്‍ പത്നീസമേതനായി അവിടേക്ക്
വരുന്നു.)

അപ്പു: വരണം, വരണം. ന്താ ഈ വഴ്യൊക്കെ ഓര്‍മ്മീണ്ടോ?

രാമേട്ടന്‍:: പോടാ. ഈ ഭാഗത്ത് വരണ്ട ഒരു കാര്യൂം ണ്ടായിരുന്നു.
നെന്നീം ഒന്ന് കാണാ ന്ന് വെച്ചു.  എവ്ടി  രമണി?

അപ്പു: ഇപ്പൊ വരും. ഇരിക്കിന്‍.

(മൂന്നു പേരും ഓരോ കസേരകളില്‍ ആസനസ്ഥരാകുന്നു.)

അപ്പു: പിന്നെ, കുട്ടന്റെ കല്യാണാലോചന ക്കെ എവടെ വരെ
ആയി?

മിസ്സിസ് രാമേട്ടന്‍ : ന്നും ആയില്യാന്ന് . ചെക്കനാണെങ്കില് ഒരു
ചൂടില്യാ. ഇനീപ്പോ വേറെ എന്തെകിലും മനസ്സിലുണ്ടോ ന്ന്
ചോദിച്ചാ പറയുണൂല്യാ. പ്പഴത്തെ പിള്ളര്ടെ ഓരോ കാര്യങ്ങളേയ്.

രാമേട്ടന്‍: അതൊക്കെ പോട്ടെ. ഡാ, നമ്മടെ സമുദായത്തില്
നമ്മളല്ലേ ഏറ്റവും മേലെ ള്ളവര്‍? ദാ, വടെ ഒന്ന് മനസ്സിലാക്കി കൊടുക്ക്‌."

അപ്പു: (ചിരിക്കുന്നു) അങ്ങനേണു കേട്ട് വന്നിരിക്ക്ണത്. അതിലൊന്നും
കാര്യൂല്ല്യാ രാമേട്ടാ. നിങ്ങള്ത്തിരി മിണ്ടാണ്ടിരിക്കിന്‍.
.
രാമേട്ടന്‍: കേട്ട് വരുണതല്ല. ദാ (ഭാര്യയുടെ നേര്‍ക്ക്‌ ചൂണ്ടിക്കാണിച്ചു
കൊണ്ട്): ഇവള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവ്നില്യാന്ന്. നമ്പൂരി
ഇല്ലങ്ങളില്‍ നമുക്ക്, കിരിയത്തിലോരുക്കു  അവര്‍ടെകൂടെ ഒന്നിച്ചിരുന്നു ഉണ്ണാന്‍ സ്ഥാനം
ണ്ടായിരുന്നു; വേറെ ആര്‍ക്കും ഇല്ല്യാന്നു മാത്രോല്ല - തമിഴ്
ബ്രാഹ്മണര്‍ക്കും അമ്പലവാസികള്‍ക്കും വരെ അവടെ സ്ഥാനംല്ല്യാ.'

(രാമേട്ടന്‍ അഭിമാനംകൊണ്ട് ആവേശത്തോടെ പറഞ്ഞുനിര്‍ത്തി.)

മിസ്സിസ് രാമേട്ടന്‍: ഓ, പിന്നേ - കേക്കണ്ട നിക്ക്. (ചിരിച്ചുകൊണ്ടവര്‍
തുടര്‍ന്നു)

അപ്പുഎട്ടാ, നിക്ക് ത്‌ കേട്ട് മത്യായി. ന്നാ പിന്നങ്ക്ട് ന്നെ
വേണ്ടാന്നു വെച്ചിട്ട്  വേറെ വല്ലതിനീം പ്ട്ച്ച് കെട്ടിക്കൂടെ. ല്ലാണ്ട് പ്ന്നെന്താ പറയ്വാ.

(പിന്നെയും കുറച്ചു നേരം അവരുടെ സംസാരം തുടര്‍ന്നു.
ഇടയ്ക്കു ചിരിച്ചുകൊണ്ടും, ഗൌരവത്തിലും ഒക്കെയായി
അവ്യക്തമായ ആ സംസാരത്തിനിടക്ക്‌ തിരശ്ശീല വീഴുന്നു.)


രംഗം 2

(അപ്പുവിന്റെ വീട്. ടെലിഫോണ്‍ ശബ്ദിക്കുന്നു.)

അപ്പു: ഹലോ.

(മറുവശത്ത്നിന്ന്: ഹലോ.)

അപ്പു: ങാ, പറയിന്‍ രാമേട്ടാ.

രാമേട്ടന്‍: കുട്ടന്റെ കല്യാണം ഒറപ്പിച്ചു. നെന്നോട് കുടുംബസമേതം നേരത്തെ വരണം ന്ന് പറയണ്ടാല്ലോ. ക്കെ നേരിട്ട് പറയാ. നീ നാളെ ങ്ക്ട് ഒന്ന് വാ.

അപ്പു: സന്തോഷം. കുട്ടന് നമ്മടെ എടെന്നുള്ളവരെന്നെ
കിട്ട്യേല്ലോ, അല്ലെ രാമേട്ടാ?
.
രാമേട്ടന്‍: (കുറച്ചു നേരത്തെ മൌനത്തിനു ശേഷം) ഒക്കെ
അവരുടെക്ക ഇഷ്ടം പോലെ നടക്കട്ടേന്നങ്ക്ട് വെച്ചു. കൂടെ ജോലി
ചെയ്യണതാത്രെ. പൊള്ളാച്ചിക്കാരി. ജാതീം കൊലോംന്നും
നോക്കീല്ല്യാ. അല്ലാ, നിപ്പോ അതൊക്കെ നോക്കീട്ടും കാര്യൂല്ലല്ലോ.''

അപ്പു: ല്യാന്നു മാത്രോല്ലാ. (ശബ്ദത്തിന്റെ കനം കൂടി) നി, രാമേട്ടന്‍ ഏടത്തിയമ്മ്യോടു ഇതുവരെ പറഞ്ഞപോലെങ്ങാനും എപ്പഴെങ്കിലും
കുട്ടനോടോ മരുമകളോടോ, വേറെ വല്ലോരോടോ പറഞ്ഞൂന്നു ഞാന്‍ അറിഞ്ഞാ......ന്റെ മട്ട് മാറുംട്ടോ. ഏട്ടനാണ്ന്നൊന്നും നോക്കില്ല്യാ. ബാക്കി
അവടെ വന്നിട്ട് നേരിട്ട് പറയാ.

(അപ്പു ഫോണ്‍ താഴെ വെക്കുന്നു)

(യവനിക‍)))