കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 ഏപ്രിൽ 6, വ്യാഴാഴ്‌ച

കമ്പിയില്ലാക്കമ്പി


Blog post no: 458 -

കമ്പിയില്ലാക്കമ്പി 


നീ എന്നിൽ കൊളുത്തിയ

സ്നേഹത്തിന്റെ  തിരിനാളം

അണയാതിരിക്കുന്നേടത്തോളം

സംശയമേ വേണ്ട, എന്നിലെ

ആത്മാർത്ഥ സ്നേഹത്തിന്റെ

കമ്പിയില്ലാക്കമ്പി സന്ദേശങ്ങൾ

നിന്നിലേക്ക്‌  മരണംവരെയും

എത്തിക്കൊണ്ടേയിരിക്കും.

2016 ഡിസംബർ 2, വെള്ളിയാഴ്‌ച

ബാല്യത്തിലെ മൗനി

Blog post no: 453

ബാല്യത്തിലെ മൗനി

ബാല്യത്തിലെ ഞാൻ
''മൗനം വിദ്ധ്വാനു ഭൂഷണം''
എന്ന മട്ടിൽത്തന്നെ ആയിരുന്നു.
അപ്പോൾ ഒരാൾ
മൗനം വിഡ്ഡ്യാനു ഭൂഷണം
എന്ന് സ്വയം ''ഉണ്ടാക്കി'' പറഞ്ഞിരുന്നു.
ബാല്യത്തിൽനിന്നു കൗമാരത്തിലേക്കും
യൗവ്വനത്തിലേക്കും മദ്ധ്യവയസ്സിലേക്കും
ജീവിതം ചേക്കേറിയപ്പോൾ
പലപ്പോഴും മൗനം വാചാലമായി.
ഈ ജീവിതയാത്രയിൽ ഞാനിതാ വീണ്ടും
മൗനത്തിലേക്കു തിരിച്ചുപോകുന്നു.
മാനം വേണമെങ്കിൽ....
മൗനം പാലിക്കുക -
മനസ്സ് മന്ത്രിക്കുന്നു;
മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു.....

2016 ഒക്‌ടോബർ 9, ഞായറാഴ്‌ച

ഒരമ്മമ്മയുടെ ആത്മഗതം


Blog post no: 451 -

ഒരമ്മമ്മയുടെ ആത്മഗതം

(അമ്മയിൽനിന്നും സ്വീകരിച്ച  ഗർഭപാത്രത്തിൽ (Uterus Transplantation ) പിറന്ന മകനുമായി ഒരമ്മയുടെ   ചിത്രവും വാർത്തയും ഇന്നത്തെ പത്രത്തിൽ   കണ്ടു.  അതാണ് ഈ കൊച്ചുകവിതക്കു ആധാരം.)



അമ്മമ്മയല്ല ഞാനമ്മയുമാണ് പൊന്നോമന-

ക്കുഞ്ഞേ നിന്റെ, എൻ ഗർഭപാത്രത്തിൽ

പിറന്ന നിൻ സ്വന്തമമ്മയെപ്പോലവേ!

ഗർഭപാത്രമെന്നോമനപുത്രിക്ക്

നൽകാതിരുന്ന സർവശക്താ, എൻ

ഗർഭപാത്രമവൾക്കു നൽകാൻ

തോന്നിപ്പിച്ചു, വിജയിപ്പിച്ചു നീ.

ഗർഭപാത്രമില്ലെന്ന സന്താപവു-

മില്ലിപ്പോൾ, ഗർഭശ്രീമാനായുള്ളോരു

പുത്രനെയും സമ്മാനിച്ചു നീ!


2016 ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

മങ്ങൽ!



മങ്ങൽ!

സുഗന്ധപുഷ്പങ്ങൾ മണമുതിർക്കുന്നു,
ആ സൗരഭം വായുവിൽ പടരുന്നു;
സജ്ജനങ്ങൾ നല്ലനിലയ്ക്കു പെരുമാറുന്നു,
ആ സ്വഭാവവിശേഷം ലോകരറിയുന്നു;
സുഗന്ധപുഷ്പങ്ങളുടെ സൗരഭത്തിനു
മങ്ങലേല്പിക്കുവാൻ മറ്റു പൂക്കൾക്കാവില്ല;
എന്നാല്‍ സജ്ജനങ്ങളുടെ നല്ല പെരുമാറ്റത്തിന്
മങ്ങലേല്പിക്കുവാൻ മറ്റു മനുഷ്യർക്കാവും!

2016 ജൂലൈ 31, ഞായറാഴ്‌ച

അധികപ്രസംഗവും അതിസാരവും


Blog Post no: 444-

അധികപ്രസംഗവും അതിസാരവും 


മൗനം നമുക്കാവശ്യ,മെങ്കിലോ

അതിമൗനം അനാവശ്യംതാൻ;

സംസാരം ആവശ്യ,മെങ്കിലോ

അതിസംസാരം അതിസാരംപോലെതാൻ!

അതിസാരത്തി,നൗഷധമുണ്ടെന്നാലും

ഭക്ഷണക്രമം പ്രധാനംതാൻ.

വാരിവലിച്ചു ഭക്ഷിക്കുന്നോർ-

ക്കതിസാരം ഭേദമാവില്ലതന്നെ. 

2016 ജൂലൈ 5, ചൊവ്വാഴ്ച

പൂജക്കെടുക്കാത്ത പൂവുകൾ


Blog post no: 441 -

പൂജക്കെടുക്കാത്ത പൂവുകൾ

പൂജക്കെടുക്കാത്ത പൂക്കളെ
വെറുക്കേണ്ട കാര്യമില്ല;
പൂജക്കെടുക്കാത്തതിന് കാരണം
എന്തെങ്കിലും ഉണ്ടായിരിക്കാം.
എന്നാൽ, ആ കാരണം ഒരുപക്ഷേ
പൂക്കളുടെ കുറ്റംകൊണ്ടാവില്ല.
ആയതുകൊണ്ട്, ആവുമെങ്കിൽ
ആ പൂക്കളെ വേറെ എന്തെങ്കിലും
കാര്യത്തിന് ഉപയോഗിക്കാം.
അപ്പോൾ, പൂക്കൾക്ക് കിട്ടിയ ആ
ശാപത്തിൽനിന്നു മോചനം
കിട്ടുന്നതോടൊപ്പം അങ്ങനെ
ചിന്തിച്ചു പ്രവർത്തിച്ച
ആൾക്ക് പുണ്യവും കിട്ടുന്നു!

2016 ജൂൺ 19, ഞായറാഴ്‌ച

പരിഹാരം, മിത്രങ്ങൾ, മഴ, മഴ....


Blog post no: 439 -

പരിഹാരം 

പാപചിന്തകൾ വരുത്തും
പിരിമുറുക്കമതിൻ ഫലം;
പ്രായശ്ചിത്തമാണതിൻ
പരിഹാരമെന്നു നിശ്ചയം.



മിത്രങ്ങൾ! 

ഉഷ-രവിമാർ, പിന്നെ
രജനി-സോമന്മാ-
രിവരല്ലോ മിത്രങ്ങൾ
പണ്ട് പണ്ടേ.....
ഈ ജന്മത്തിലെ
മാനുഷരല്ലിവ-
രെന്നാലോ, യുഗ-
യുഗങ്ങളായ്‌ ദിന-
രാത്രങ്ങളുമായ്
ബന്ധമുള്ളവർ ഇവർ!


മഴ, മഴ.... 

സന്ധ്യയടുക്കാൻ സമയമേറെ,
കരിമുകിലുകൾ പരന്നു,
താരകങ്ങൾ തിരിച്ചുപോയി;
ഭൂമിദേവി തയ്യാറെടുത്തു -
മഴയെ സ്വാഗതം ചെയ്യാൻ!
വേഴാമ്പലുകൾ സന്തോഷിച്ചു -
കാത്തിരിപ്പുകൾക്ക് ശേഷം
മഴയെ ആസ്വദിക്കാൻ.
സസ്യലതാദികൾ പുഞ്ചിരിച്ചു,
അവയുടെ മനം കുളിർത്തു.
പക്ഷിമൃഗാദികളൊക്കെയും തഥൈവ.
ചുരുക്കത്തിൽ, പുഴകളും
മലകളും, പൂവനങ്ങളും
ആനന്ദനൃത്തമാടി
ചന്നം പിന്നം പെയ്യുന്ന
മഴയെ, നിന്നെ ഏല്ലാർക്കും വേണം.

2016 ജൂൺ 13, തിങ്കളാഴ്‌ച

എന്നിട്ടും മനുഷ്യാ, നീ......


Blog post no: 438 -

എന്നിട്ടും മനുഷ്യാ, നീ...... 


പൂക്കൾക്കും മനുഷ്യർക്കും
സമാനതകളേറെയുണ്ട്;
വ്യത്യാസമോ ചുരുക്കവും.
സുഗന്ധമുള്ള പൂക്കളിൻ
സുഗന്ധമെമ്പാടും പരക്കുന്നു;
സത്സ്വഭാവികളാം
മനുഷ്യർതൻ  കീർത്തിയും.
ചില പൂക്കൾക്കുണ്ട്
സൌന്ദര്യവും സൌരഭ്യവും!
അതുപോൽ, മനുഷ്യർക്കും -
സൌന്ദര്യവും സത്സ്വഭാവവും.
പ്രകൃതി, പൂക്കളിൻ  പ്രകൃതത്തിൽ
മാറ്റം വരുത്തുന്നില്ല,യെന്നാൽ
മനുഷ്യർക്കവരുടെയ
സ്വഭാവത്തിൻ  കാര്യത്തി-
ലവർ വിചാരിച്ചാൽ
മാറ്റാമെന്ന  നല്ല കാര്യം
നല്ലനിലക്കുതന്നെ വെച്ചുനീട്ടി.
എന്നിട്ടും മനുഷ്യാ, നീ.......
വിവേകബുദ്ധിക്കു പേരുകേട്ട നീ...

2016 ജൂൺ 2, വ്യാഴാഴ്‌ച

എതിരേല്പ്..


Blog post no: 437 -

എതിരേല്പ്..




ദിനങ്ങളേറേയായ്‌ നിങ്ങൾക്കു

ജലപാനം ഞാൻ നൽകിയിട്ട്;

എങ്കിലും നിങ്ങളെതിരേറ്റു എന്നെ

ഉണർവോടെ, പ്രസരിപ്പോടെ.

2016 ഏപ്രിൽ 20, ബുധനാഴ്‌ച

സന്ധ്യ

Blog post no: 434

സന്ധ്യ 


അല്പമകലെയുള്ളയാ കുന്നിന്ചെരുവിലേ-

ക്കോടിക്കയറട്ടെ ഞാൻ സൂര്യനെത്തലോടാൻ!

കാറ്റത്തിളകിയാടുന്ന ആലിലകൾതൻ സ്വര-

മൊന്നു ശ്രവിക്കട്ടേ ഞാനീ സുന്ദര സന്ധ്യയിൽ.

''മാനത്തുനിന്നും മഴവില്ലു കാൺകെ മനസ്സു

മേലോട്ടു കുതിക്കുന്നുമേ''യെന്നു പാടിയ

കവിയുടേതുപോലൊരു മനമാണെനിക്കും  -

നിഷ്ക്കളങ്കനായ്  പ്രകൃതിമാതാവിൻ മുമ്പിൽ!

2016 മാർച്ച് 21, തിങ്കളാഴ്‌ച

സമാധാനം!


Blog-post No: 431-

സമാധാനം!

സമാധാനമെവിടെയെന്നു തിര-

ക്കുന്നു ഞാൻ കാലങ്ങളായ്;

സമാധാനമൊട്ടുമേ കണ്ടില്ല ഞാ-

നൊരിക്കലു,മെവിടെയുമിന്നേവരെ !

പെട്ടെന്നൊരിക്കലുദിച്ചുയെൻ 

ചിന്തയിലൊരു പുത്തൻ വെളിച്ചം -

സമാധാനത്തോടെ വീക്ഷിക്കണം,

ചിന്തിക്കണം, വർത്തിക്കണ-

മെങ്കിൽ നീയനുഭവിക്കും.... 

യുഗയുഗങ്ങളായ് തിരക്കുന്ന 

നിന്നുള്ളിൽത്തന്നെയുള്ളയീ

സർവ്വവ്യാപിയാം സമാധാനം!

2015 നവംബർ 21, ശനിയാഴ്‌ച

ഗാനാമൃതം, കൂവൽ....

Blog Post No: 426 -

ഗാനാമൃതം 


ഗായകരുണർന്നു

ഗാനാലാപനം തുടങ്ങുമ്പോൾ,

ഗാനപ്രിയർക്ക് സായൂജ്യം;

ഗാനാമൃതമീ ജീവിതം!



കൂവൽ 


കൂവിയുണർത്തുന്നു പുലർകാലവേളയിൽ

സുഖസുഷുപ്തിയിലായിരിക്കുമെന്നെ,

പൂങ്കോഴിതൻ  പുഷ്കലകണ്ഠനാദമല്ല,

വാട്സ്അപ്  സന്ദേശം വരുന്ന നാദമാമത്!

2015 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

നനഞ്ഞ ഇന്ധനം



Blog Post No: 424 - 

നനഞ്ഞ ഇന്ധനം


ശരിയാകില്ല നമ്മൾതൻ ചിന്തകളൊക്കവേ
ശോകമുള്ളോരു ചിത്തം നമുക്കുണ്ടെന്നാൽ;

നനഞ്ഞുകുതിർന്നുള്ള ഇന്ധനം കത്തിച്ചാ-
ലതു കത്തുകില്ലയെന്ന വാസ്തവമനുഭവം.

നനവുമാറ്റിയുണങ്ങിയയിന്ധനം നല്ലപോൽ
കത്തുന്ന കാഴ്ചയും നമുക്കനുമനുഭവം! 

ദുഃഖമുള്ളോരവസ്ഥ നാം മാറ്റുമ്പോൾ

ചിന്തകളൊക്കവേ നേരെയാകും ദൃഢം. 

2015 ഒക്‌ടോബർ 20, ചൊവ്വാഴ്ച

രോഗികൾ, ചിലർ, വിരോധികൾ!


Blog post no: 423 -

രോഗികൾ, ചിലർ, വിരോധികൾ!


1   1. രോഗികൾ?

അധികമായ്രോഗങ്ങൾ മാനുഷർക്ക്
ആഹാരം ശരിയാകാത്തതിനാലത്രേ;

അതുപോൽ, വിചാരങ്ങൾ, വികാരങ്ങൾ
അസ്ഥാനത്തു,മനാവശ്യവുമാവുമ്പോഴും!

ചിന്തിക്കേണ,മുദരം ശുദ്ധമാക്കാൻ,
ചിന്തിക്കേണം മസ്തിഷ്കം ശുദ്ധമാക്കാൻ!

രോഗപ്രതിരോധശക്തിയങ്ങനെയങ്ങനെ
രോഗികളാകാതിരിക്കാൻ സഹായകം!


2.    ചിലർ…

ശരിയും തെറ്റും,

സുഖവും ദു:ഖവും,

സ്നേഹവും വെറുപ്പും,

നന്മയും തിന്മയും,

നീതിയും അനീതിയും,

ദൈവവും പിശാചും,

എല്ലാം എല്ലാം മനസ്സിൽ

നിറഞ്ഞ മനുഷ്യരിൽ ചിലർ

ജീവിച്ചു മരിക്കുന്നു;

ചിലരോ മരിച്ചു ജീവിക്കുന്നു -

ചിലർ അങ്ങനെ....

ചിലർ ഇങ്ങനെ.... 




3.    വിരോധികൾ!

ചിലർക്ക് ചിലതിനോടെന്നും വിരോധമുണ്ടാം,

ചിലർക്ക് ചിലരോടുതന്നെയാകും വിരോധം!

ആദ്യം ചൊന്നത് മാനസികവുമാകാ,മെന്നാൽ

പിന്നെച്ചൊന്നതതുമാത്രംതന്നെയെന്നതാണ് സത്യം.

ഒരാൾക്കൊരാളോട് വിരോധമെന്നാൽ, നിശ്ചയം,

ആ വിരോധികളെല്ലാമലങ്കോലമയമാക്കുമെന്ന്!

''അലസൻ, ലോഭി ഇമ്മട്ടിലാരുമുണ്ടാക വയ്യമേ''-

ലെന്നു പണ്ടൊരു കവി പാടിയതോർക്കുന്നു ഞാൻ;

അതൊടോപ്പമിതുംകൂടി തുടർന്നു ചൊല്ലട്ടെ,

നിസ്സംശയം, ''വിരോധികളാരുമുണ്ടാക വയ്യമേൽ''.


2015 ഒക്‌ടോബർ 14, ബുധനാഴ്‌ച

വെറുപ്പിക്കുന്നുവോ?*


Blog post no: 422 -

വെറുപ്പിക്കുന്നുവോ?*


വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വേളിപ്പെണ്ണിൻ സൌന്ദര്യമുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വെണ്ണക്കൽപ്രതിമ പോലുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വെണ്മണിക്കവിത പോലുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വെള്ളിത്തിരയിലെ നായികപോലുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വേനലിലെ കുളിർമഴപോലുള്ള നിന്നെ?
                                - =o0o=-


*പണ്ടെപ്പോഴോ കുത്തിക്കുറിച്ച ഒരു കൊച്ചു പ്രണയകാവ്യം പൊടിതട്ടി എടുത്തത്.

2015 ഒക്‌ടോബർ 13, ചൊവ്വാഴ്ച

മൂന്നു കവിതകൾ


Blog Post no: 421 -

മൂന്നു കവിതകൾ


പൂക്കളും പുഞ്ചിരിയും

പൂക്കൾ പ്രകൃതിക്കെങ്കിൽ  
പുഞ്ചിരി പ്രകൃതത്തിനായൊരു  
പുണ്യമാം വരദാനമത്രേ!
പുഷ്പത്തിൻ മനോഹാരിത
പ്രകൃതിക്ക് മുതൽക്കൂട്ടെങ്കിലോ,
പുഞ്ചിരിതൻ മനോഹാരിത
പ്രകൃതത്തിനും തഥൈവ!
പുഞ്ചിരിച്ച്, പ്രകൃതം നമ്മൾ
പ്രകാശമയമാക്കേണ,മങ്ങനെ
പുഷ്പസമാനമാകണം.  


ക്ഷമ

ആശിക്കുന്നു മനുഷ്യർ പലതിനു,മത്
കൈവന്നില്ലയെങ്കിലോ നിരാശയാണവർക്ക്;
പ്രതീക്ഷിക്കുന്നു കാര്യമായ് മാനുഷ-
രതുപോൽ ഭവിക്കാഞ്ഞാലും തഥൈവ.
ആശ, പ്രതീക്ഷ എല്ലാമേയൊരു
പരിധിക്കപ്പുറമായെന്നാലോ
കഠിനമാം നിരാശതാനതിൻ ഫലം.
നിരാശ പിന്നെ കോപമായ്മാറാ,മാ
കോപത്തിലോ പലതും ദഹിച്ചെന്നും വരും!
ശാന്തമായൊരു മനസ്സാണ്, പിന്നെ
ക്ഷമയുള്ളോരു  മനസ്സാണ് മാനുഷർ

വിവേകപൂർവ്വം കാട്ടേണ്ടതെന്നു ദൃഢം


പ്രണയിക്കുന്നു ഞാൻ....

പ്രണയിക്കുന്നു ഞാനെൻ ജോലിയെ,
പ്രണയിക്കുന്നു ഞാൻ പ്രകൃതിയെ,
പ്രണയിക്കുന്നു ഞാൻ കലകളെ,
പ്രണയിക്കുന്നു ഞാൻ വായനയെ,
പ്രണയിക്കുന്നു ഞാൻ എഴുത്തിനെ,
പ്രണയിക്കുന്നു ഞാൻ നന്മയെ,
പ്രണയിക്കുന്നു ഞാൻ, മനുഷ്യത്വത്തെ,

പ്രണയിക്കുന്നു ഞാനെൻ ജീവിതത്തെ!  

2015 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പാവം അവൻ


Blog Post 420 -

പാവം അവൻ

അവൻ പീലിനിവർത്തി ആടി.

മാറി മാറി ചുവടുകൾ വെച്ചു.

ആടി ആടി തളർന്നു.

പീലികൾ കൊഴിഞ്ഞു. 

കാലുകൾ തളർന്നു. 

എന്നിട്ടും.... 

അവളുടെ മുഖത്ത്

സന്തോഷം നഹി. 

പാവം അവൻ -

ആണായാലുള്ള വിധി!

2015 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

കടം, കടം & വക്ത്രം.

Blog Post No: 419 -


കടം, കടം!   

യുവജനങ്ങളെ വഴിതെറ്റിച്ചുവോ സോക്രെട്ടീസ്?
ഇല്ലെന്നെല്ലാർക്കുമറിയാമന്നുമിന്നുമെന്നും!
എങ്കിലുമാപ്പാവത്തിനെ വിഷപാനം ചെയ്യിച്ചു അവർ;
മരണത്തിൻമുമ്പേയാ ചിന്തകൻ ചൊല്ലിയത്രെ,
''ശിഷ്യരേ, ഒരു കോഴി കടമുണ്ടല്ലോ ഞാനൊരാൾക്ക്,
നിങ്ങളതു കൊടുത്തെൻ കടം വീട്ടുമല്ലോ?''
കടങ്ങൾ വാങ്ങിക്കൂട്ടുന്നു ഇന്നീ മന്നിതിൽ മാനുഷർ,
കടമെന്ന ശാപം മരണശേഷവും മനുജരെ
പിന്തുടരുന്നൂ, ആത്മാവ് ഗതികിട്ടാതലയുന്നൂ! 



വക്ത്രം!

വെട്ടത്തിൽ, മർത്യാ, നിൻവക്ത്രത്തിൻ നിഴലൊട്ടുമേ വ്യക്തമല്ല,
വെള്ളത്തിലും  വക്ത്രത്തിൻ പ്രതിച്ശായ വ്യക്തമല്ലാ ശരിക്കും,

ദർപ്പണത്തിൽ നിന്മുഖം നല്ലപോൽ വ്യക്തമാണ്, പക്ഷെ....
ദുഷ്ടത കലർന്ന നിന്മനസ്സിൻ ചിത്രം വക്ത്രത്തിലില്ലതന്നെ.  

''മുഖം മനസ്സിന്റെ കണ്ണാടി''യെന്നാരോ ചൊന്നെന്നിരിക്കിലും

മുഖ്യമായതെല്ലാമെന്നും കണ്ടെന്നിരിക്കില്ലയെന്നതാണ് സത്യം.  

2015 സെപ്റ്റംബർ 30, ബുധനാഴ്‌ച

നമിക്കുന്നു ഞാൻ....


Blog post no: 418 -


നമിക്കുന്നു ഞാൻ....

സഹിക്കുന്നു നീ, തിക്തമാ,മീ   
ജീവിതാനുഭവങ്ങളൊക്കവേ,
തന്നുദരത്തിൽ പിറന്ന
പോന്നോമനപ്പുത്രിക്കായ്!

സഹിക്കുന്നു ലോകരെ,
സഹിക്കാവുന്നതിലുമപ്പുറം;
പാലിക്കുന്നു മൗന,മാവതും
മാനസം ശോകമയമാക്കി നീ!

കവിതകൾ പിറക്കുന്നു,
നിൻ ലോലഹൃത്തിൽ നിന്നും
ജീവൻ തുടിക്കുന്ന, ജീവിത-
ഗന്ധിയാം കാവ്യബിംബങ്ങളായ്!

പ്രണയിക്കുന്നു ഞാൻ
നിൻ കാവ്യരേണുക്കളെ,
നമിക്കുന്നു ഞാൻ നിന്നെ -

പാവമാം കവയിത്രിയെ.  

2015 സെപ്റ്റംബർ 15, ചൊവ്വാഴ്ച

പല്ലിമനുഷ്യർ!



Blog Post No: 417 -

പല്ലിമനുഷ്യർ!


അലസൻ, ലോഭിയിമ്മട്ടി-

ലാരുമുണ്ടാക വയ്യമേ-

ലെന്നൊരു കവിതാശകല-

മോർക്കുന്നു ഞാനിപ്പോഴും.

അസൂയ,യഹന്തയിത്യാദി-

യുള്ളോരും പിന്നെ, മനുഷ്യനെ

മനുഷ്യനായ് കാണാത്തോരു-

മൊരിയ്ക്കലുമുണ്ടാവരുതീ

ക്ഷണികമാം ജീവിതത്തിൽ. 

ഉത്തരത്തിൽ തൂങ്ങുന്ന പല്ലി-

യിൻ തോന്ന''ലുത്തരത്തെ താൻ

താങ്ങിനിർത്തുന്നു''യെന്നതത്രെ!