2015 ഏപ്രിൽ 3, വെള്ളിയാഴ്‌ച

ഗൃഹാതുരത്വം

Blog Post No: 361 -

ഗൃഹാതുരത്വം 





പച്ചനെൽപ്പാടങ്ങൾ കാണുന്നുണ്ട്

പച്ചത്തെങ്ങിൻതോപ്പുകളും

പതുക്കെയൊഴുകുന്ന നീര്ച്ചാലും

പണ്ടേ പ്രവാസിയാമെൻ മനസ്സിൽ

പാലക്കാട്ടിന്റെ  സന്തതി ഞാൻ

പണ്ടേ സ്ഥലം വിട്ട നിര്ഭാഗ്യവാനും

പണ്ടെന്റെ അമ്മയുള്ള വീട്

പണ്ടെന്റെ അമ്മയുള്ള നാട്

പണ്ടുപണ്ടുള്ള ഇക്കാര്യങ്ങൾ

പറയുന്നു  ഞാനെന്റെ മക്കളോട്

2015 ഏപ്രിൽ 2, വ്യാഴാഴ്‌ച

കവികളും വിമര്ശകനും

Blog Post No: 360
കവികളും വിമര്ശകനും
 
ഒരു നല്ല സംഗീത സംവിധായകൻ  ഉള്ളിന്റെ ഉള്ളിലെങ്കിലും ഒരു നല്ല പാട്ടുകാരൻ ആയിരിക്കും.  പാടിയാൽ മോശം എന്ന് പറയാൻ ആളുണ്ടായി എന്ന് വരില്ല.  അതുപോലെയായിരിക്കണമല്ലോ കവിതാ വിമര് ശകരുടെ കാര്യവും.  എൻ. വി. കൃഷ്ണവാരിയര് മുതലായ നിരൂപകർ ഇന്നത്തെ നിരൂപകര്ക്ക് മാര്ഗദര്ശി ആണ്.  പക്ഷെ അങ്ങനെ കണ്ടുവരുന്നില്ല.        
 
കവിത ആസ്വദിക്കുന്നവരും, എഴുതുന്നവരും കവിത ഉള്ളിൽ കൊണ്ട് നടക്കുന്നവരാണ്.  എഴുതുന്നതിലും വായിക്കുന്നതിലും അതിന്റേതായ തലങ്ങൾ ഉണ്ടാകും. 
ഇനി, എനിക്ക് പറയാനുള്ളത്, ഒരാള് എഴുതിയ കവിത നന്നായി തോന്നിയില്ല എങ്കിൽ, അത് എന്താണ് എന്ന് പറഞ്ഞാൽ, എഴുതിയ ആള്ക്ക് സഹായകരമായിരിക്കും.  ക്രിയാത്മകമായ വിമര്ശനം എന്നും കവികളും, സാഹിത്യകാരും സ്വീകരിച്ചേ മതിയാകൂ.  അല്ലാതെ, വിമർശകർ അതൊന്നും പറയാതെ എഴുതിയ ആള്ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നത് ശരിയായ ഒരു കാര്യമല്ല.  എന്നിരിക്കിലും, വിമര്ശിക്കുന്നത് അതെ രംഗത്തുതന്നെ (കവിതയിൽ, സാഹിത്യത്തിൽ) പ്രാവീണ്യം ഉള്ള ആൾ ആണെങ്കിൽ   അത്രതന്നെ ശരിയല്ലായ്മയും ഇല്ല.  
ഇത്രയും പറഞ്ഞത്, മുഖപുസ്തകത്ത്തിൽ കാകദൃഷ്ടി എന്ന ഒരു ''വിമർശകൻ'' തന്റെ ''വിമര്ശന''വും അതിന്റെ ബന്ധമില്ലാത്ത മേമ്പൊടികളുമായി എല്ലാ ആഴ്ചയിലും രംഗത്ത് വന്നു കാണുന്നത് കൊണ്ടാണ്.  ഇദ്ദേഹത്തിന്റെ ഒരു കവിതയെങ്കിലും എനിക്ക് വായിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.  പലരും ഇതേ ആവശ്യം ഉന്നയിച്ചു എങ്കിലും ''വിമർശകൻ'' അത് കണ്ടതായി മനസ്സിലാകുന്നില്ല. 
ഒരിക്കൽ കൂടി - ആത്മാര്തമായ, ക്രിയാത്മകമായ വിമര്ശനം എന്നും സ്വാഗതം.     അതോടൊപ്പം വിമർശകനു  രംഗത്ത് (എഴുത്തിൽ) തന്റെ പ്രാവീണ്യം കൂടി വായനക്കാര്ക്ക്  മനസ്സിലാക്കികൊടുക്കാൻ സാധിച്ചില്ലെങ്കിൽ അത് അന്ധന്റെ മാവിലേറു പോലെ ആകും.   


 

2015 മാർച്ച് 29, ഞായറാഴ്‌ച

കോളേജു മതി


Blog Post No: 360 -
കോളേജു മതി
(ഒരു കുസൃതിമാളു പരമ്പര)
മാളൂട്ടി ബാൽക്കണിയുടെ ഗ്രില്ലിൽ പിടിച്ചു കയറി,   വീട്ടിനു പുറകുവശത്തുള്ള കെ.ജി. ക്ലാസ്സുകളിലേക്ക് നോക്കി നിന്നു.  അവിടെ കുട്ടികൾ കരയുന്നു. അവർ എന്തിനാണ് കരയുന്നതെന്നു മാളുട്ടിക്ക് മനസ്സിലായില്ല.
അപ്പോൾ,  അവിടേക്ക്  കുട്ടുമാമ (മാളുട്ടിയുടെ അമ്മയുടെ കസിൻ) വന്നു.
''കുട്ടുമാമേ, കുട്ടുമാമേ കുട്ട്യേള് ന്തിനാ കരേണ്?''
കുട്ടുമാമ:
''അതോ, അവര് വികൃതി കാട്ട്യേപ്പോ, ടീച്ചര് അടിച്ചു. അതിനാ കരേണ്. മാളൂട്ടീം സ്കൂളില് പോകാൻ തൊടങ്യാ, വികൃതി കാട്ടുമ്പോ ഇതുപോലെ ടീച്ചര് തല്ലും.''
മാളൂട്ടിക്ക് പേടിയായി.  താൻ ഒരു കൊച്ചു വികൃതി ആണെന്ന് സ്വയം ബോധം ഉണ്ട്!
''അപ്പൊ, കുട്ടുമാമേം ടീച്ചരു തല്ല്വോ?''
''ഏയ്, ഞാൻ കോളേജിൽ അല്ലെ?  അവടെ അടിക്കില്ല്യ.''
മാളൂട്ടിക്ക് സമാധാനം ആയി. 

മാളൂട്ടി :
''അപ്പൊ, മാളൂനും കോളെജി പോയാ മതി.  സ്കൂളില് പോണ്ട.''

2015 മാർച്ച് 26, വ്യാഴാഴ്‌ച

സമ്മാനം


Blog Post no: 358

സമ്മാനം 

(മിനിക്കഥ)


സ്വർണത്തിൽ പൊതിഞ്ഞ, വിലപിടിപ്പുള്ള വാച്ച്! എത്രയോ വര്ഷങ്ങളായി അവൾ  ഉപയോഗിക്കുന്നു. 

അത് കയ്യിൽ കെട്ടുമ്പോൾ കാണാൻ എന്തൊരു ഭംഗി. അത് പ്രദാനം ചെയ്യുന്ന മാനസികോന്മേഷം വേറെ! 

ചങ്ങലയുടെ കൊളുത്ത് ഒന്ന് അയഞ്ഞപ്പോൾ ശരിയാക്കിയതായിരുന്നു. അത് വീണ്ടും അയഞ്ഞതാണെന്ന് തോന്നുന്നു. തിരക്കിൽ എവിടെയോ വീണുപോയത് അറിഞ്ഞതെ ഇല്ല. ഇഷ്ടപ്പെട്ട വാച്ച് പോയതിൽ അല്ല - തന്റെ ഒരു ജന്മദിനത്തിനു  ഒരടുത്ത ബന്ധു സമ്മാനിച്ചതായിരുന്നു അത്!

ഒരാൾ ഇഷ്ടത്തോടെ തരുന്ന സമ്മാനം ഇഷ്ടത്തോടെ എന്നും കൊണ്ടുനടന്നിരുന്നത് നഷ്ടപ്പെട്ടപ്പോഴുള്ള മനോവിഷമം അവൾ  ശരിക്കും അനുഭവിച്ചു. വേറൊന്നു അതിനു പകരം ആവില്ലല്ലോ. 

2015 മാർച്ച് 25, ബുധനാഴ്‌ച

പൂക്കളും മാളുട്ടിയും


Blog Post No: 357 -


ഒരു കുസൃതിമാളു പരമ്പര



 

പൂക്കളും മാളുട്ടിയും

പൂക്കൾ വിരിഞ്ഞു നില്ക്കുന്നത് കണ്ടപ്പോൾ   മാളുട്ടിക്ക് സന്തോഷമായിപൂക്കള്ക്ക് എന്തൊരു ഭംഗിഎന്തൊരു മണം!

എന്നാൽ, അവയൊക്കെ അവിടെത്തന്നെയിരുന്നു വാടും, കൊഴിയും - ഇത്രയും ആലോചിച്ചപ്പോൾ അവളുടെ മുഖവും വാടി.

കുഞ്ഞുമനസ്സിൽ, മുത്തച്ഛൻ പറഞ്ഞുകൊടുത്ത വലിയ കാര്യം ഓര്മ്മ വന്നുആദ്യം മനസ്സിലായില്ല, പിന്നെ മനസ്സിലായി -

സന്തോഷത്തിനു ശേഷം സങ്കടം വരാംഅത് പ്രകൃതി നിയമമാണ്ദൈവഹിതമാണ്എല്ലാം അനുസരിച്ചേ പറ്റൂ, സഹിച്ചേ പറ്റൂ. വിഷമിച്ചിട്ടു കാര്യമില്ല

ശരി, മാളുട്ടി തന്നെത്താൻ തലയാട്ടി. അവൾ വീണ്ടും ഉഷാറായിമുത്തച്ഛനോട് ഇനിയും ഒരുപാട് ചോദിക്കാനുണ്ട്