2014, മാർച്ച് 17, തിങ്കളാഴ്‌ച

പൂക്കാരി


Blog post No: 183 -


പൂക്കാരി

(കവിത)



പതിവായ്‌ കാണുന്നുണ്ട് ഞാ-

നല്പമകലെയൊരു പെട്ടിക്കട;

മാലകളൊന്നൊന്നായ്‌ കോര്ത്തുകൊണ്ടാ

പൂക്കാരിയുമിരിപ്പുണ്ടാം.

ധവളപുഷ്പങ്ങൾ, ചെണ്ടുമല്ലി,

തുളസി എന്നിവയൊക്കെയുണ്ടാ കുട്ടയിൽ

ഭക്തന്മാർ വന്നു പോകുന്നു - പൂക്കൾ,

മാലകൾ ദേവന്നു സമർപ്പിക്കാനായ്‌.

ചിലർ കാര്യം കഴിഞ്ഞു പോകുന്നു; ചിലരോ

കൊച്ചുവർത്തമാനത്തിനായ് നിൽക്കുന്നു!

അനുഭവങ്ങളാം പൂക്കൾകൊണ്ടു

കോർക്കുന്നു ജീവിതമീ പൂക്കാരി;

ഉദരംനിമിത്തമീ വേല ചെയ്യുമ്പോൾ

രക്ഷിക്കണേ ദേവാ എന്നവൾ കേഴുന്നുണ്ട്.

ഞാനുമൊന്നു പ്രാർത്ഥിക്കട്ടെ -

ദൈവഭയമില്ലാത്തോരിൽനിന്നും,

കാമാസക്തിയുള്ളോരിൽനിന്നും

രക്ഷിക്കണേ മഹാദേവാ, ഭക്തയാം,

നിഷ്ക്കളങ്കയാമീ കൊച്ചുപൂക്കാരിയെ.  



11 അഭിപ്രായങ്ങൾ:

  1. അസുരജന്മങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ദൈവത്തിൻറെ തുണ കൂടിയേ കഴിയൂ.

    മറുപടിഇല്ലാതാക്കൂ
  2. ദൈവഭയമില്ലാത്തോരിൽനിന്നും,

    കാമാസക്തിയുള്ളോരിൽനിന്നും

    രക്ഷിക്കണേ മഹാദേവാ, ഭക്തയാം,

    നിഷ്ക്കളങ്കയാമീ കൊച്ചുപൂക്കാരിയെ.

    മറുപടിഇല്ലാതാക്കൂ
  3. സകലര്‍ക്കും മംഗളം ഭവിക്കട്ടെ!!

    മറുപടിഇല്ലാതാക്കൂ
  4. പൂമാല വാങ്ങുവാൻ കൂടുന്ന കൂട്ടരിൽ,
    പൂവാലന്മാരുണ്ടാം, സൂക്ഷിച്ചിരിക്കണേ...


    വളരെ നല്ല കവിത.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  5. ഒരു പര്‍ദ്ദ ഇട്ടു നിന്നാല്‍ മതിയായിരുന്നു. കവിത നന്നായി

    മറുപടിഇല്ലാതാക്കൂ
  6. എല്ലാവര്‍ക്കും നല്ലതുവരുത്തണമെന്ന് ആഗ്രഹിക്കുന്ന നന്മനിറഞ്ഞ മനസ്സിന് വന്ദനം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.